രണ്ടിളം മയിൽപീലികൾ
പുസ്തകത്താളുകൾക്കിടയിൽ നിന്നിന്നു ഞാൻ രണ്ടിളം മയിൽപീലികൾ കണ്ടെടുത്തു അതൊരായിരം ഓർമ്മകൾ തൊട്ടുണർത്തും പ്രവാഹമായ് മനസ്സിലേക്ക് ഒഴുകിയെത്തി ആ ഓർമ്മകൾക്കിടയിലൂടെൻ മനസ്സിനെ- യൊരു കടലാസ് തോണിപോൽ ഒഴുക്കിവിട്ടു സൗവർണ നിമിഷങ്ങൾ ഓർത്തെൻ അശ്രുവിൽ നിന്നൊരു തുള്ളി കണ്ണുനീർ പൊലിഞ്ഞു വീണു ഹൃദയത്തിൻ കോണിലായ് പൊടിയെടുത്തീടുമാ ബാല്യത്തിൻ സ്മരണയും കൗമാര പ്രണയവും തട്ടിമിനുക്കി നിറമേഴും ചായങ്ങൾ ചാർത്തിയ പട്ടമായ് മെല്ലെ ഉയരങ്ങളിൽ പറന്നുയർന്നു... ഞാനറിയും മുൻപേ നീയെന്റെയുള്ളിൽ ഒരാ- ആൽ മരമായി ആകാശം മുട്ടെ വളർന്നിരുന്നു എനിക്ക് ആവോളം തണലും കുളിർമയും തന്നിരുന്നു അതിൻ വേരുകളെന്നിൽ ആഴമായി പടർന്നിരുന്നു